
വിദൂര ദ്വീപിലേക്ക് രോഹിംഗ്യന്‍ മുസ്ലീങ്ങളെ മാറ്റാന്‍ ബംഗ്ലാദേശ് ; യുഎന്നിന് എതിർപ്പ്
ധാക്ക: രോഹിംഗ്യന്‍ മുസ്ലീങ്ങളെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഒറ്റപ്പെട്ടതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ ദ്വീപിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നു . ഭാസന് ചാറിലെ ഒറ്റപ്പെട്ട ദ്വീപിലേക്കാണ് ആയിരത്തോളം വരുന്ന രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ രണ്ടാമത്തെ ബാച്ചിനെ മാറ്റുന്നത്. സുരക്ഷിതമല്ലാത്ത ദ്വീപിലേക്ക് ഇവരെ മാറ്റരുതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് സര്‍ക്കാര്‍ നേരത്തെ 1600ഓളം അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചിരുന്നു. പിന്നീട് എത്തിയ അഭയാര്‍ത്ഥികളെയാണ് ദ്വീപിലേക്ക് മാറ്റുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ഇവരെ ഉടന്‍ മാറ്റുമെന്ന അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥന് മൊഹമ്മദ് ഷംസുദ് ദൗസ അല്‍ജസീറയോട് പറഞ്ഞു. അഭയാര്‍ത്ഥികളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് മാറ്റുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അഭയാര്‍ത്ഥികളെ ദ്വീപിലെ സുരക്ഷയും മറ്റ് സൗകര്യങ്ങളും വിലയിരുത്താതെ മാറ്റുന്നതില്‍ പങ്കെടുക്കില്ലെന്ന് യുഎന്‍ അറിയിച്ചു. കോക്സസ് ബസാര്‍ ക്യാമ്പിലെ തിരക്കുമൂലം അഭയാര്‍ത്ഥികളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ദ്വീപിലേക്ക് മാറ്റുന്നതെന്നാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ വാദം.