
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനമെമ്പാടും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. കോട്ടയത്തും ആലപ്പുഴയിലും അതീവജാഗ്രതാ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകൾക്ക് പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലുളള വളർത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരമായിരിക്കും നടപടി.വൈറസ് മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സർക്കാർ നിർദേശം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാൻ ആരോഗ്യവകുപ്പ് സർവേ നടത്തുന്നുണ്ട്.ആലപ്പുഴയിലെ കുട്ടനാട്, കാർത്തികപ്പളളി താലൂക്കുകളിൽ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വളർത്തിനായി കാഷ്ടം വിൽക്കുന്നതും തീരുമാനിച്ചു. അതേസമയം, പക്ഷിപ്പനിയിൽ ജനങ്ങളിലുണ്ടായ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കണമെന്ന് കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.