
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്സ്മെന്റ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി. അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കർ സമർപ്പിച്ച ഹർജിയിലാണ് നടപടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം.കളളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. ഏറെ മാസങ്ങളായി കസ്റ്റഡിയിൽ കഴിയുമ്പോൾ ഒരു പ്രതി നൽകിയ മൊഴിമാത്രമാണ് തനിക്കെതിരെ ഉളളതെന്നും ശിവശങ്കർ വാദിക്കുന്നു. ഇത് വിശ്വസിക്കാനാവില്ലെന്നാണ് ഹർജിയിൽ പറയുന്നത്. താൻ ചികിത്സയിലാണെന്ന കാര്യവും ശിവശങ്കര്‍ ഹർജിയിൽ പ്രതിപാദിക്കുന്നു.