
സാലറി കൂട്ടാൻ ശുപാർശ
സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്ബള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്ബള കമ്മീഷന് റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് കൈമാറിയത്. കുറഞ്ഞ ശമ്ബളം 23,000 രൂപയാക്കി വര്‍ധിപ്പിക്കാനും പുതുക്കിയ ശമ്ബളത്തിന് 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനും കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കൂടിയ ശമ്ബളം 1,66,800 രൂപ ആണ്. വീട്ട് വാടക അലവന്‍സ് (എച്ച്.ആര്.എ) കോര്‍പറേഷനില്‍ അടിസ്ഥാന ശമ്ബളത്തിന്റെ 10 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 8, 6 എന്നിങ്ങനെയും പഞ്ചായത്ത് പ്രദേശങ്ങളില്‍ 4 ശതമാനവും നല്കാന് ശുപാര്‍ശയുണ്ട്. വില്ലേജ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ സ്പെഷല്‍ അലവന്‍സ് ആയി നല്കാന് ശുപാര്‍ശയുണ്ട്. ആരോഗ്യവകുപ്പില്‍ പാരാ മെഡിക്കല്‍ ജീവനക്കാരുടെ ശമ്ബളം ഏകീകരിക്കാനും വര്‍ധന ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
അടുത്ത ശമ്ബള പരിഷ്കരണം 2026 ജനുവരിയില്‍ നടക്കാന്‍ സാധ്യതയുള്ള കേന്ദ്ര ശമ്ബള പരിഷ്കരണത്തിനു ശേഷമേ നടത്താവൂ എന്നും ശുപാര്‍ശയുണ്ട്. പെന്ഷന് ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കാന്‍ ശുപാര്‍ശയുണ്ട്. 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയായി നല്കാന് ശുപാര്‍ശ. കുടുംബ പെന്ഷന് വാങ്ങുന്ന മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പൂര്‍ണമായ പെന്ഷന് നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കുന്നതിനും മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും 40 ശതമാനം ശമ്ബളത്തോടുകൂടി പരമാവധി ഒരു വര്‍ഷം വരെ അവധി അനുവദിക്കാനും ശുപാര്‍ശയുണ്ട്.