
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് നിയമനമില്ല
സർവകലാശാലയിൽ ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന് പരാതി ഉയർന്നിരുന്നു. ഷംസീറിൻറെ ഭാര്യ ഷഹാലയുടെ അധ്യാപകനെ തന്നെയാണ് ഇന്റർവ്യൂ ബോർഡിൽ അംഗമാക്കിയത്. വിദ്യാഭ്യാസ വിഭാഗത്തിലാണ് അഭിമുഖം നടന്നിരുന്നത്. പിഎച്ച്ഡി ചെയ്യുമ്പോൾ ഷഹാലയുടെ ഗെയ്ഡായിരുന്ന പി.കേളുവും ഇൻറർവ്യു ബോർഡിൽ അംഗമായിരുന്നു.
രണ്ട് ഒഴിവുകളുള്ള തസ്തികയിലേക്ക് റാങ്ക് ലിസ്റ്റിൽ ഷഹാല ഷംസീറിന് സംവരണ വിഭാഗത്തിൽ ഒന്നാം റാങ്ക് ലഭിച്ചു. നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിവാദം കണക്കിലെടുത്താണ് ഷഹാലയെ ഒഴിവാക്കിയതെന്നാണ് സൂചന. ഷഹാലയെ നേരത്തെ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിയമിക്കാനുള്ള നീക്കവും വിവാദമായിരുന്നു.