
പാലാരിവട്ടം പാലം തകർന്ന സംഭവത്തിൽ നിർമാണ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം തേടി സർക്കാർ
പാലം പുതുക്കി പണിത ചിലവ് ആവശ്യപ്പെട്ടുകൊണ്ടാണ് ആർഡിഎസ് കമ്പനിയ്ക്ക് സർക്കാർ നോട്ടീസ് നൽകിയിരിക്കുന്നത്.24.52 കോടി രൂപ നഷ്ട പരിഹാരം വേണമെന്നും, കരാർ വ്യവസ്ഥ അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ കമ്പനിക്ക് ബാദ്ധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു. 2016 ഒക്ടോബർ 12 നാണ് പാലാരിവട്ടംമേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ സംഭവിച്ചു.