
സ്വർണക്കടത്തിനെതിരെ നിർണായക ഇടപെടലുമായി കേന്ദ്രസർക്കാർ
സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാനാണ് കേന്ദ്രം ആലോചന നടത്തുന്നത്. ഇറക്കുമതി ചുങ്കം 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കാനാണ് ആലോചന. ഈ ബഡ്ജറ്റിലോ അതിന് ശേഷമോ തീരുമാനമുണ്ടാകാനാണ് സാദ്ധ്യത.സ്വർണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. ലോക്ക്ഡൗൺ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാൽ കര മാർഗമുളള സ്വർണക്കടത്ത് വർദ്ധിച്ചെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമാണ്. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.കളളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കളളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും എന്നാണ് കേന്ദ്രം കരുതുന്നത്.