
പൊതു വിദ്യാലയങ്ങളിൽ നാല് വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥികളുടെ എണ്ണം പത്തിരട്ടിയോളം വർധിച്ചു
ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ നാല് വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥികളുടെ എണ്ണം പത്തിരട്ടിയോളം വര്‍ധിച്ചു. അണ് എയിഡഡ് സ്ഥാപനങ്ങളുമായുള്ള താരതമ്യത്തില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ നാല് അധ്യയന വര്‍ഷങ്ങളാണ് പിന്നിടുന്നത്. 2016 മുല് 2020 വരെ 34935 വിദ്യാര്‍ത്ഥികളാണ് പൊതു വിദ്യാലയത്തില്‍ ഒന്നാം തരത്തില്‍ പ്രവേശനം നേടിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രം 17947 കുട്ടികള്‍ പ്രവേശനം നേടി. എയിഡഡ് വിദ്യാലയങ്ങളില്‍ 16988 കുട്ടികളാണ് എത്തിയത്. ഇതേ സാഹചര്യത്തില്‍ അണ് എയിഡഡ് വിദ്യാലയങ്ങളില്‍ 3493 കുട്ടികള്‍ മാത്രമാണ് നാല് വര്‍ഷക്കാലയളവില്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം തേടിയത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിച്ചതോടെയാണ് കുട്ടികളുടെ ഒഴുക്ക് തുടങ്ങിയത്. 2016-17 അധ്യയന വര്‍ഷം 4331 കുട്ടികളാണ് സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശനം നേടിയതെങ്കില്‍ 2019-20 വര്‍ഷത്തില്‍ 4598 കുട്ടികള്‍ പ്രവേശനം നേടി. മികവുറ്റ ക്ലാസ്സ് മുറികളും പഠനാന്തരീക്ഷവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിച്ചു. മറ്റ് ക്ലാസ്സുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ വര്‍ധനവുണ്ട്. നാലാം തരത്തിലും ഹൈസ്കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും ഉള്‍പ്പടെ പതിനായിരത്തിലധികം കുട്ടികള്‍ നാല് വര്‍ഷത്തിനുള്ളില്‍ പ്രവേശനം നേടിയിട്ടുണ്ട്.